Search This Blog

Saturday, August 28, 2010

തങ്കമ്മേടെ പുല്ലുംകെട്ട് ....

ഓണം എല്ലാ മലയാളികള്‍ക്കും എന്നപോലെ മീനടംകാര്‍ക്കും ഒരു ആഖോഷമാണ്. മാവേലിയെ വരവേല്‍ക്കാന്‍ മീനടംകാര്‍ പറന്നു നില്‍ക്കും... ഇങ്ങനെ പറന്നു നില്ക്കാന്‍ അവര്‍ക്ക് ശകലം വീര്യം ഉള്ളില്‍ ചെല്ലണം.. അതുകൊണ്ട് ഓണനാളില്‍ മീനടം അല്പം ഫിറ്റ്‌ ആണ്... പൊന്മണിയുടെ കടയിലേക്കും മറ്റും ചരക്കെടുക്കാന്‍ പോകുന്ന ഒരു കാളവണ്ടി ഉണ്ട്....മീനടംകാരുടെ താല്‍ക്കാലിക കോട്ടയം ആവശ്യങ്ങള്‍ പുള്ളി ആണ് നിറവേറ്റുക.  കൊമ്പന്‍ മീശയും പിരിച്ചു അതിന്‍റെ സാരഥി ആയി ഇരിക്കുന്ന ജോസേട്ടനെ (പേര് യാതാര്‍ത്ഥ്യം ആകണമെന്നില്ല..) കണ്ടാല്‍ ആരും ഒന്ന് നോക്കും. ജോസെട്ടനോ ഈ ഭൂലകത്തു വേറെ ഒരു വണ്ടിയും എന്‍റെ വണ്ടിയോട് മുട്ടാന്‍ ഇല്ല എന്നുള്ള ഭാവം.. ഞങ്ങള്‍ പിള്ളേര്‍ക്കെല്ലാം ഈ വണ്ടി ഒരു കൌതുകം ആണ്... ജോസേട്ടന് പിള്ളാരും വല്യ കാര്യമാണ്... കാളവണ്ടിയുടെ എല്ലാ സാങ്കേതിക വശങ്ങളും ജോസേട്ടന്‍ പിള്ളാര്‍ക്ക് വിവരിച്ചു കൊടുക്കും.  ഈ ജോസേട്ടനും, കട്ടയിലെ പുന്നൂസേട്ടനും എല്ലാം സ്ഥിരം BAR മേറ്റ്സ് ആയിരുന്നു.. ഇദ്ദേഹത്തിന്റെ കോട്ടയത്ത്‌ നിന്നുള്ള തിരിച്ചു വരവ് കുറച്ചൊക്കെ പുന്നൂസേട്ടന്റെ വീട്ടില്‍ പോക്കുമായി സാമ്യമുണ്ട്‌...
ഈ ജോസേട്ടനെ കുറിച്ച് പറയുമ്പോള്‍, അദ്ധേഹത്തിന്റെ മകളുടെ കാര്യം പറയാതിരിക്കാന്‍ വയ്യ... ആരെയും വ്യക്തിപരമായി ദ്രോഹിക്കാന്‍ അല്ലെങ്കില്‍ കൂടിയും, ചില യാഥാര്‍ത്യങ്ങള്‍ കഥാകൃത്തിനു മറച്ചു പിടിക്കാന്‍ കഴിയില്ല.... ഇദ്ദേഹത്തിന്‍റെ മകള്‍ കോളേജ് ഇല്‍ പ്രീ ഡിഗ്രീ ക്ക് ചേര്‍ന്ന സമയം... അച്ഛന്‍ കാളവണ്ടിക്കാരന്‍ ആണെന്നുള്ള ഒരു നാണക്കേട്‌ പരിഷ്കാരിയായ മകള്‍ക്കുണ്ടായിരുന്നു. പുള്ളിക്കാരി ഈ യാഥാര്‍ത്ഥ്യം ഉള്ളില്‍ കടിച്ചു പിടിച്ചു കോളേജ്ഇല്‍ പോകുന്ന കാലം.. ഒരു അവധിക്കാലം .... പുള്ളിക്കാരിയുടെ കോളേജ്ഇലെ  സുഹൃത്തുക്കള്‍ക്ക് പുള്ളിക്കാരിയുടെ വീടും നാടും കാണാന്‍ ഒരു മോഹം. അവളോട്‌ പറയാതെ അവള്‍ക്കൊരു സര്‍പ്രൈസ് കൊടുക്കാന്‍ ഇവരില്‍ വിരുതന്മാരായ ചിലര്‍ മീനടം വരെ എത്തി... അതിനു ശേഷം വഴി ചോദിക്കാതെ മുന്‍പോട്ടു പോകാന്‍ പറ്റില്ലാതെ വന്നപ്പോള്‍ ഇവര്‍ പൊന്മണിയുടെ കടയില്‍ കയറി ഒരു സോഡാ പൊട്ടിച്ചു കൊണ്ട് ചോദിച്ചു... 
ഇവിടെ ഈ ബാങ്ക് മാനേജര്‍ ജോസിന്‍റെ വീട് ഏതാണ്? 
കടയില്‍ ഉണ്ടായിരുന്ന സര്‍വ്വ ആള്‍ക്കാരുടെ നോട്ടവും ഈ പയ്യന്മാരില്‍ ഉറച്ചു.... അങ്ങനെ ഒരു ബാങ്ക് മാനേജര്‍ എന്നല്ല.... അന്ന് മീനടം പ്രദേശത്ത് ഒരു ബാങ്ക് മാനേജര്‍മാരും താമസം ഇല്ലാരുന്നു... വഴി തെറ്റി വന്ന പയ്യന്മാരെ ഒന്ന് സഹായിച്ചേക്കാം എന്ന് കരുതി വിത്ത്‌പുരക്കല്‍ വീട്ടിലെ രഖു ചോദിച്ചു... മീനടം എന്ന് തന്നെ ആണോ പുള്ളി അഡ്രസ്‌ തന്നത്... പയ്യന്മാര്‍ക്ക് നൂറു ശതമാനം ഉറപ്പു... ഒന്ന് കൂടി വ്യക്തമാക്കാന്‍ അവര്‍ പറഞ്ഞു.. പുള്ളിയുടെ ഒരു മകള്‍ പാമ്പാടി KG കോളേജ് ഇല്‍ പഠിക്കുന്നു.... ഇത് കേട്ടപ്പോള്‍ ഉറുമ്പയിലെ രാജു പറഞ്ഞു... ഇവിടെ അങ്ങനെ ഒരു ബാങ്ക് മാനേജര്‍ ഇല്ല... പക്ഷെ നിങ്ങള്‍ പറഞ്ഞ പോലെ ഒരു ജോസേട്ടന്‍ ഉണ്ട്.. പുള്ളിയുടെ മകളും KG കോളേജ് ഇല്‍ ആണ് പഠിക്കുന്നത്... പക്ഷെ....
ഒന്ന് നിര്‍ത്തി രാജു തുടര്‍ന്നു.... പുള്ളി ബാങ്ക് മാനേജര്‍ അല്ല.... ഒരു കാളവണ്ടിക്കാരന്‍ ആണ് ഞാന്‍ പറയുന്ന ജോസേട്ടന്‍.... 
ഏതായാലും ഇവര്‍ അങ്ങോട്ടുള്ള വഴി ചോദിച്ചു മനസ്സിലാക്കി, ഏതായാലും വന്നതല്ലേ അതാണോ വീടെന്നു നോക്കികളയാം എന്ന് കരുതി അവര്‍ കളം വിട്ടു.. അപ്പോള്‍ അവിടെ ഇരുന്ന വെട്ടത്തെ കൊച്ചുമോന് ഒരു സംശയം... ഇനി ഇപ്പം ലത് ശരിയായിരിക്കുമോ... ബാങ്ക് മാനേജര്‍ തന്നെ ആണോ നമ്മുടെ കാളവണ്ടിക്കാരന്‍ ജോസേട്ടന്‍ ????  കൊച്ചുമോന്‍റെ  സംശയം കടയില്ലുള്ള ഗ്രൂപ്പ്‌ ഏറ്റുപിടിച്ചു... നിജ സ്ഥിതി ഒന്ന് അറിഞ്ഞിട്ടു തന്നെ കാര്യം... കൊച്ചുമോനും രാജുവും അങ്ങോട്ട്‌ വച്ചു പിടിച്ചു.... അവര്‍ വീട്ടില്‍ കയറിയില്ല.. അതിനു മുന്‍പേ കൂട്ടുകാരുടെ സര്‍പ്രൈസ് വിസിറ്റ് മുഴുവനായി ഉള്‍ക്കൊള്ളാന്‍ പറ്റാതെ ബാങ്ക് മാനേജര്‍ ജോസേട്ടന്റെ മോള്‍ ഉമ്മറത്ത്‌ കൂട്ടുകാരെ സ്വീകരിക്കുന്നു.... രാജുവും മോനിച്ചനും കാര്യം മനസ്സിലായി.....
അങ്ങനെ കാളവണ്ടിക്കാരന്‍ ജോസേട്ടന് സ്വന്തം മകള്‍ കാരണം മീനടത്തു മറ്റൊരു പേര് കിട്ടി... ബാങ്ക് മാനേജര്‍.  
നല്ല മഴ ഉള്ള ഒരു ഓണക്കാലത്ത് , തോടും അരുവികളും എല്ലാം നിറഞ്ഞു ഒഴുകുന്നു... പൊതുവേ എല്ലാരും സ്വന്തം വീടുകളില്‍ കട്ടന്‍ കാപ്പിയും കുടിച്ചു മൂടി പുതച്ചു ഇരിക്കുന്നു...  അന്ന് നമ്മുടെ ജോസേട്ടന്‍ രാവിലെ തന്നെ അല്പം മിനുങ്ങി നില്‍ക്കുന്നു.... തങ്കമ്മ പുല്ലു ചെത്താന്‍ കണ്ടത്തില്‍ (പാടം അല്ലെങ്കില്‍ വയല്‍ ) പോയിരിക്കുന്നു ....  പെട്ടന്ന് ജോസേട്ടന്‍ നോക്കി നില്‍ക്കുമ്പോള്‍ വെള്ളം ഇരച്ചു കയറുന്നു.... റോഡും തോടും എല്ലാം വെള്ളം... മലവെള്ളം വരവാണെന്ന് തോന്നുന്നു...... പെട്ടന്നാണ് ജോസേട്ടന്‍ പുല്ലു ചെത്താന്‍ പോയ തങ്കമ്മയെ കുറിച്ച് ഓര്‍ത്തത്‌..... അയ്യോ അവള്‍ ഒറ്റക്കാണല്ലോ പോയത്... ജോസേട്ടന്‍ നേരെ അരപ്ലൈസ് (തിണ്ണയില്‍ അല്പം ഉയര്തികെട്ടിയ തറ, പണ്ടത്തെ വീടുകളുടെ ഒരു പ്രത്യേകത ആയിരുന്നു..) ഇല്‍ കയറി നിന്നു ഉറക്കെ വിളിച്ചു പറഞ്ഞു.... 
എടീ തങ്കമ്മേ നീ ആ പുല്ലും കെട്ടു അവിടെ വെച്ചേരെ, ഞാന്‍ അങ്ങ് ഊളിയിട്ടു എത്താം... 
ഈ വാക്കുകള്‍ റോഡില്‍ കൂടി പോവുക ആയിരുന്ന ചമത്തറയിലെ മോഹന്‍ ചേട്ടന്‍ കേട്ടു... അതിന്‍റെ കൂടെ പൊത്തോ എന്നൊരു ഒച്ചയും കൂടെ എന്‍റെ അമ്മേ എന്നൊരു അലര്‍ച്ചയും കേട്ടു....  ആകെ പരിഭ്രാന്തനായി മോഹന്ചെട്ടന്‍ ഓടിക്കയറി ജോസേട്ടന്റെ വീട്ടില്‍ ചെന്നു... നോക്കിയപ്പോള്‍ മിറ്റത്തുകിടന്നു ജോസേട്ടന്‍ നിലവിളിക്കുന്നു.... ഏതായാലും പൊക്കി എടുത്തു എല്ലാരും കൂടി ആശുപത്രിയില്‍ എത്തിച്ചു... കഴുത്ത് ഉളുക്കി ...രണ്ടാഴ്ച ഡോക്ടര്‍ പ്ലാസ്റ്റെര്‍ ഇട്ടു കിടത്തി...സംസാരിക്കാര്‍  ആയപ്പോള്‍ പുള്ളി തന്നെ പറഞ്ഞു... എന്‍റെ പോന്നു മോഹനാ രാവിലെ അടിച്ചതിന്റെ കിക്ക് കാരണം ഞാന്‍ വിചാരിച്ചു വെള്ളം മുഴുവന്‍ അങ്ങ് പോങ്ങിയെന്നു... ഭാര്യയെ ഒന്ന്  സഹായിക്കാന്‍ നേരെ ചാടി ഊളിയിട്ടു നീന്തിയതാ.... നീ ഇത് ആരോടും പറയേണ്ടാ... പക്ഷെ പുള്ളി ആശുപത്രിയില്‍ നിന്നും വരുന്നതിനു മുന്‍പ് തന്നെ മീനടം ഗ്രാമം ഈ കഥ പഴങ്കഥ ആക്കി.....

4 comments:

  1. enikku ee kadha ishtappettu.title "mankammayude thairu" ennakkamayirunnu.

    ReplyDelete
  2. anubhavangal nammale puliyaakki...mashe....

    ReplyDelete
  3. തങ്കമ്മേടെ പുല്ലും കെട്ട് കലക്കി....
    ഇങ്ങനൊരു കഥ ഞാന്‍ കേട്ടിട്ടില്ലാരുന്നു മീനടതിന്റെ പുതിയ
    ഒരു കഥ കുടി പരിച്ചയപെടുതിയത്തിനു...നന്ദി...

    ReplyDelete